ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

സഖീ.. നിന്നോട്

എന്നിൽ നിന്നും
തിരിഞ്ഞു നടക്കുന്നവളെ,
പോകാൻ കഴിയുന്നത്ര ദൂരത്തിൽ
നടന്നു കൊൾക നീ..
അവസാനം കാണുന്ന മതിൽ,
വാതിലുകളില്ലാത്ത ആ മതിൽ,
അതെന്റെ ഹൃദയത്തിന്റെ
ആവരണമാണ്.
അറിയുക,
ഒരിക്കൽ നീ നടന്നു കയറിയത്
എന്റെ ഹൃദയത്തിലേക്കാണെങ്കിൽ
തിരിച്ചിറങ്ങാൻ
അത് നിലയ്ക്കുന്നത് വരെ
നീ കാത്തു നിൽക്കേണ്ടി വരും.

ഒറ്റയാൻ

പിന്തിരിഞ്ഞു നടക്കുവാൻ തോന്നുന്നു.
സ്വയം തളച്ചിട്ട ചങ്ങലകളിൽ നിന്നെനിക്ക്
മോചിതനാവണം.
ഒറ്റയ്ക്കാക്കുവാൻ ശ്രമിച്ച
നിന്റെ മുന്നിൽ
ഒറ്റയാനായി വന്ന് നിൽക്കണം.

നിന്നിലെ ഞാൻ

അനാമിക,

നീ നിന്നിൽ
നിന്നെ തിരയുമ്പോൾ
നിന്നിൽ നഷ്ടപ്പെട്ട,
നിന്നെ നഷ്ടപ്പെട്ട
എന്നെ,
എന്നെ കിട്ടിയാൽ...
.
.
.
ആ...
 അവിടെ എവിടേങ്കിലും
ഒക്കെ ചാരിവെച്ചെര്.
എന്നെ അറിയിക്കരുത്...
അല്ലേൽ,
അവിടെ തന്നെ,
അവിടെ തന്നെ
 കുഴിച് മൂടിയേക്ക് .

ഒറ്റ

ഒറ്റയ്ക്കാകുമ്പോൾ തളരുകയല്ല,
പകരം..
ഒറ്റയാന്റെ കരുത്തിനെപറ്റി,
സാധ്യതകളെ പറ്റി
ബോധവാനാവുകയാണ്
വേണ്ടത്...